രാഗചന്ദ്രിക.
മാലേയക്കുളിരായുളളിൽ നിറയുമീ
മധുരവികാരത്തിൻ പേരെന്താണോ?….
ആത്മാവിലതുകൊണ്ട് കുറി വരച്ചു
ആനന്ദമെന്തന്നറിഞ്ഞു ഞാനും
തൂമയെഴുന്നൊരു പുലരികളിൽ
തൂമഞ്ഞായ് വന്നു നീ പുൽകീടവേ
തരളിതമാകുമെന്നന്തരംഗം
തളിരണിയുന്നെന്നാശകളും
രാവിന്നഗാധമാമിരുളിമയിൽ
രാഗചന്ദ്രികയായി നീ പെയ്തിറങ്ങി
നിദ്രാസ്വപ്നസരോവരത്തിൽ
നിർമ്മല സാരസമലരാണ് നീ .