ശില്പിയുടെ നിയോഗം (കഥ).
ശില്പിയുടെ നിയോഗം (കഥ).
നന്നേപുലർച്ചെയെഴുന്നേറ്റു, കുളിച്ചു ശുദ്ധനായി തന്റെ പണിസാധനങ്ങൾ ഒരു സഞ്ചിയിലാക്കി അതും തോളിൽ തൂക്കി അയാൾ വീടിനു പുറത്തേക്കിറങ്ങി. യാത്രയാരംഭിക്കുന്നതിനു മുൻപ് ചായ്പ്പിനുള്ളിൽച്ചെന്ന് അവിടെയുള്ള നിശബ്ദ ശില്പങ്ങളെയെല്ലാം ഒന്നു നോക്കി, അവരോടു യാത്ര ചോദിക്കാനെന്നപോലെ. അവയെയെല്ലാം ഒരു മാത്ര കണ്ണുകൾകൊണ്ടൊന്നുഴിഞ്ഞ് അയാൾ പുറത്തേക്കിറങ്ങി… നേർത്ത ഒരു പിൻവിളി കേട്ടുവോ, നന്ദഗോപൻ ചായ്പ്പിലേക്ക് അവസാനമായൊന്നുകൂടി നോക്കി, ഇല്ല, ഒന്നുമില്ല, തോന്നിയതാവും. അയാൾ പതിയെ മുറ്റത്തേക്കിറങ്ങി, പക്ഷേ ഒരിക്കൽക്കൂടിയെന്തോ സംശയം തോന്നിയിട്ടെന്നവണ്ണം തിരിഞ്ഞു ചായ്പ്പിനുള്ളിലേക്ക് വീണ്ടും കയറി. താൻ ജന്മമേകിയ ശില്പങ്ങളെ ഒരിക്കൽക്കൂടി സൂക്ഷ്മമായി നോക്കി, ഇല്ല, ഒന്നിനും ഒരു മാറ്റവുമില്ല, പക്ഷേ എന്തോ ഒന്നുണ്ട്.. ഭദ്രകാളീ ശില്പത്തിനു മാത്രം ചെറിയ ഒരു സ്ഥാനഭ്രംശം സംഭവിച്ചതുപോലെ. അയാൾ അതിനരികിൽ ചെന്നു നോക്കി. നോക്കിനിൽക്കെ ദേവിയുടെ ഇരുകണ്ണുകളിൽ നിന്നും രക്തം കിനിഞ്ഞു കവിളുകളിലേയ്ക്കൊഴുകിയിറങ്ങുന്
ആ രാത്രി ഏറെ തളർച്ചയോടെ; എന്നാൽ അതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്തൊരു ആത്മസംതൃപ്തിയോടെ ശില്പി ഉറങ്ങി. ഉറക്കത്തിലുടനീളം അയാളറിയാതെ ആ ചെമ്പട്ടു ചുറ്റിയ സുന്ദരി അയാൾക്കു കാവലിരിപ്പുണ്ടായിരുന്നു..…………………………
RELATED ARTICLES