Tuesday, May 13, 2025
HomeSTORIESകുടിയേറ്റക്കൂറ്.

കുടിയേറ്റക്കൂറ്.

ശ്രീകുമാർ ഭാസ്കരൻ.

മാത്യു ബഡാചൗരയിലേക്ക് മാറിയിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന ഐ. ഐ. ടി. വീട് മാത്യുവിന് ഒട്ടും പര്യാപ്തമായിരുന്നില്ല. കണ്ടാൽ ഏറെക്കുറെ വില്ലൻ ലുക്ക് ആയ മാത്യു പക്ഷേ ഒരു നല്ല മനുഷ്യനായിരുന്നു. ഒരുപാട് സുന്ദരിമാർ അനുഭവിച്ചിട്ടുണ്ട് ആ നന്മ എന്ന് മാത്യു പറയാറുണ്ട്.
മാത്യു മുൻപ് ഒരു ആർമി സ്കൂൾ ടീച്ചർ ആയിരുന്നു നാഗാലാൻഡില്‍. നാഗാലാൻഡ് ഒരു പ്രത്യേക സാമ്രാജ്യമാണ്. പൊതുവേ വിദ്യാഭ്യാസം കുറവെങ്കിലും ജീവിതം ഒരുമാതിരി യൂറോപ്യൻ സ്റ്റൈലിലാണ്. വേഷം, ഭാഷ, ഭക്ഷണം എല്ലാം. എല്ലാവരും ആംഗലേയ ഭാഷയിൽ അഭിമാനം കണ്ടെത്തുന്നു. സാമൂഹിക കൂടിച്ചേരലുകള്‍ക്ക് അവസരം എമ്പാടും ഉണ്ട്. അവിടെ രാപ്പകൽ ഇല്ലാതെ തീറ്റി കുടി നൃത്തം അങ്ങനെ പോകുന്നു നാഗാലാൻഡിലെ ദിനങ്ങൾ. സൗഹൃദങ്ങൾക്കും കൂടിച്ചേരലുകൾക്കും യാതൊരു വിലക്കും അവിടെയില്ല.
കേന്ദ്രഗവൺമെന്റിന്റെ പ്രത്യേക പരിരക്ഷയിൽപ്പെടുന്ന സ്റ്റേറ്റുകളിൽ ഒന്നാണ് നാഗാലാൻഡ്. അവിടുത്തെ ജനത ആവശ്യത്തിനും അനാവശ്യത്തിനും ഒരുപാട് ഇളവുകൾ അനുഭവിക്കുന്നുണ്ട്. അത് ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിലും പ്രകടമാണ്. നാഗന്മാരുടെ ഭൂമിയാണ് നാഗാലാൻഡ്. മഹാഭാരതത്തിലെ പാണ്ഡവ മാതാവ് കുന്തിയുടെ വംശപരമ്പരയിൽപ്പെടുന്നവർ. നാഗരാജാവ് ആര്യകന്റെ പൌത്രി മരിഷയുടേ യും യാദവ രാജാവായ ശൂരസേനന്റെയും പുത്രി. കൃഷ്ണന്റെ പിതൃസഹോദരി പൃത എന്ന കുന്തി യുടെ വംശാവലി.
കുരുക്ഷേത്ര യുദ്ധം ആസന്നമായിരിക്കെ യുദ്ധത്തിന്റെ പരാജയസാദ്ധ്യത മനസ്സിലാക്കിയ യുധിഷ്ഠിരൻ യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള അനുവാദം കുന്തിയിൽ നിന്നും വാങ്ങിവരാൻ കുന്തിയുടെ അടുത്തേക്ക് കൃഷ്ണനെ ദൂതനായി അയച്ചു. യുധിഷ്ഠിരന്റെ ഇംഗിതം കൃഷ്ണനിൽ നിന്നറിഞ്ഞ കുന്തി കൃഷ്ണനോട് കോപത്തോടെ പറഞ്ഞു ‘രാജമാതാവാണ് ഞാൻ. എനിക്ക് അങ്ങനെ തന്നെ മരിക്കണം. സാമാർഥ്യമില്ലാത്ത സ്നേഹം കഴുതപ്പെണ്ണിനു ചേരും. എനിക്കു വേണ്ട എന്ന് യുധിഷ്ഠിരനെ അറിയിക്കൂ’ എന്നു കൃഷനോട് പരുഷമായി പ്രതികരിച്ച പൃതയുടെ വംശാവലി. അതാണ് നാഗൻമാർ. അവർ സർപ്പത്തെ വെല്ലുന്ന വീര്യമുള്ളവരാണ്. സർപ്പസ്വഭാവം ജന്മസിദ്ധമായിട്ടുള്ളവർ. സന്നിഗ്ദ്ധ ഘട്ടങ്ങളിൽ അവർ അത് കാണിക്കുകയും ചെയ്യും. അവർ സ്ത്രീകൾക്ക് വലിയ പദവി കൽപ്പിച്ചു നൽകിയിരിക്കുന്നു. അതുകൊണ്ടുതന്നെ സ്ത്രീകളെ ദുഃഖിപ്പിക്കുന്ന ഒന്നും അവർ ചെയ്യാൻ തയ്യാറല്ല. മറ്റുള്ളവർ അങ്ങനെ ചെയ്യാൻ ഒരുങ്ങിയാൽ അവന്റെ ശരീരം പിന്നെ ഏതെങ്കിലും റെയിൽവേ ട്രാക്കിൽ നോക്കിയാൽ മതി. അത് മാത്യുവിനും അറിയാമായിരുന്നു.
സ്ത്രീപക്ഷസംസ്കാരം കൂടുതലായതുകൊണ്ട് പൊതുവേ ഏതാണ്ട് എല്ലാ വിവാഹങ്ങളും പ്രണയ വിവാഹങ്ങളാണ്. അതും യൂറോപ്യൻ സംസ്കാരത്തിൻറെ ഭാഗമായി അവർ കണക്കാക്കുന്നു. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവർ കുറവാണെങ്കിലും ഏതാണ്ട് എല്ലാവരും തന്നെ ഇംഗ്ലീഷ് സ്വന്തം മാതൃഭാഷ എന്ന നിലയിൽ സ്വീകരിച്ചവരാണ്.
ശാരീരിക വളർച്ചയിൽ അവിടെയുള്ള പെൺകുട്ടികൾ മുന്നിലാണ് എന്ന് മാത്യു പറയാറുണ്ട്. അവരുടെ ഭക്ഷണത്തിന്റെ പ്രത്യേകത കൊണ്ടാവണം. ഹൈസ്കൂൾ അധ്യാപകനായ മാത്യുവിന് ഒരു പെറ്റ് സ്റ്റുഡൻറ് അവിടെ ഉണ്ടായിരുന്നു. മാത്യു എന്നും മറ്റുള്ളവരോട് സരസമായി ഇടപെടാൻ മിടുക്കനാണ്. നന്നായി പഠിപ്പിക്കും. അതുകൊണ്ടുതന്നെ മാത്യു ഒരു വിഗ്രഹമായിരുന്നു. പലര്‍ക്കും. ആ ആരാധന തലയ്ക്കുപിടിച്ച ഒരു സുന്ദരി മാത്യുവിന്റെ ടിയര്‍ ആന്‍ഡ്‌ നിയര്‍ ആയത് സ്വാഭാവികം.
മാത്യു ഉദ്ദേശ്യച്ച ഒരു റിലേഷനിലേക്ക് അല്ല പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. ഗുരു-ശിഷ്യബന്ധം ഒക്കെ മാഞ്ഞുപോയി. അതൊരു പ്രണയബന്ധമായി മാറി. വെറും പ്രണയമല്ല. മാംസനിബദ്ധമായ പ്രണയം. പ്രണയത്തിൽ അവർക്ക് പരസ്പരം പങ്കുവയ്ക്കാൻ പിന്നെ ഒന്നുമില്ല എന്നതായി. അങ്ങനെ പ്രണയം ആധികാരികമാക്കാൻ ആ സുന്ദരിക്ക് സാധിച്ചു. മാത്യുവും ആ പ്രണയം നന്നായി ആസ്വദിച്ചു. മാംസനിബദ്ധമായ പ്രണയം.
പക്ഷേ പ്രണയത്തിൻറെ അടുത്തഘട്ടം വിവാഹം എന്നറിഞ്ഞപ്പോൾ മാത്യു ഞെട്ടി. നാഗസുന്ദരി തന്ത്രപരമായി കാര്യങ്ങൾ നീക്കുകയായിരുന്നു.
ഒരിക്കൽ തികച്ചും യാദൃശ്ചികം എന്നപോലെ അവൾ അവളുടെ മാതാപിതാക്കളെ സ്കൂളിൽ കൊണ്ടു വന്നു. മാത്യുവിനെ പരിചയപ്പെടുത്തി. അന്ന് ഉച്ചഭക്ഷണം അവർ എല്ലാവരും ഒന്നിച്ച് പുറത്തുള്ള ഒരു ഹോട്ടലിൽ നിന്നായിരുന്നു. അവളുടെ മാതാപിതാക്കൾ മാത്യുവിന്‍റെ ചുറ്റുപാടും നാടും വീടും വീട്ടുകാരെപ്പറ്റിയും ഒക്കെ ചോദിച്ചറിഞ്ഞു.
സംഭവം കയ്യിൽ നിന്നും വഴുതി പോവുകയാണെന്ന് മാത്യുവിന് പെട്ടെന്ന് മനസ്സിലായി. സ്കൂൾ അവധി ദിവസങ്ങളിൽ, സ്കൂൾ ദിനങ്ങളിലെ ലഞ്ച് ബ്രേക്കിൽ ഒക്കെ വിനോദിക്കാൻ ഒരു പെണ്ണ് എന്നതിലുപരി അവളെ ജീവിതത്തിലേക്ക് ചേർത്തുവയ്ക്കാൻ മാത്യു ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
സംഭവം കൈവിട്ടുപോയി എന്നറിഞ്ഞ ആ നിമിഷം, ബുദ്ധിമാൻമാരായ എല്ലാ പുരുഷകേസരികളും ചെയ്യുന്ന ആ കാര്യം, മാത്യുവും ചെയ്തു. മുങ്ങുക. മുങ്ങി. രായിക്ക് രാമാനം. മാത്യു നാഗാലാൻഡ് വിട്ടു. മാത്യുവിന് റെയിൽവേ ട്രാക്കിൽ ചത്തു കിടക്കാൻ താല്പര്യമുണ്ടായിരുന്നില്ല. പിന്നീട് കാൺപൂരിൽ പൊങ്ങി. പി. ജി ചെയ്യാനായി. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളുമായി.
മാത്യു ഒരു നല്ല മനുഷ്യസ്നേഹിയായിരുന്നു. പ്രത്യേകിച്ചും സുന്ദരിമാരുടെ കാര്യത്തില്‍. ഞങ്ങള്‍ പി. ജി. സെക്കന്റ്‌ ഇയര്‍ ആയപ്പോള്‍ ഫസ്റ്റ് ഇയറിലേക്ക് നാട്ടില്‍ നിന്നും കുറെ സുന്ദരിമാരെത്തി. എട്ടു പേര്‍. ആദ്യമായിട്ടായിരുന്നു അത്രയും പെണ്‍കുട്ടികള്‍ കാൺപൂരിലെത്തുന്നത്. അവര്‍ നഗരത്തില്‍ കോളേജിനു സമീപം ബഡാചൗരയിലുള്ള ഒരു ലേഡീസ് ഹോസ്റ്റലില്‍ താമസിച്ചു. മാത്യു കോഴിക്കൂടിനു ചുറ്റും കുറുക്കന്‍ എന്ന നിലയില്‍ ലേഡീസ് ഹോസ്റ്റലിന് ചുറ്റും നടന്നു. അവസാനം ഒരു സുന്ദരിയെ കണ്ടെത്തി. ലിറ്റി തോമസ്‌. പിന്നെ അവൾക്കായി മാത്യു ജീവിതം ഡെഡിക്കേറ്റൂ ചെയ്തു. ഐസ്ക്രീം, കറക്കം, ചൂരി ദാർ, സിനിമ, അങ്ങനെ പോയി ആ സൌഹൃദം.
ഒരിക്കല്‍ കോളേജില്‍ നിന്നും മാത്യുവിന്റെ റൂമിലെത്തിയ എന്നെ അവന്‍ സ്നേഹപൂര്‍വ്വം അടുത്തുള്ള ചായക്കടയില്‍ കൊണ്ടുപോയി ചായ വാങ്ങി തന്നു. മാത്യുവിന്‍റെ സ്നേഹപ്രകടനത്തിന്റെ കാര്യം എന്തായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവന്‍ എന്നോട് ചോദിച്ചു.
“അവള്‍ ഒരു പാവമാണ്. അല്ലെ”
“ആര്” ഞാന്‍ ചോദിച്ചു .
“ലിറ്റി. നമ്മുടെ ലിറ്റി തോമസ്‌ “ മാത്യു പറഞ്ഞു.
“ശരിയാണ്”. ഞാന്‍ പറഞ്ഞു. ഒരു വിവാഹാലോചനയുടെ മട്ടും മാതിരിയുമുണ്ട് മാത്യുവിന്റെ പറച്ചില്‍ കേള്‍ക്കുമ്പോള്‍.
“ഉറപ്പിച്ചോ” ഞാന്‍ ചോദിച്ചു.
“എന്ത്”
“അല്ല അവളെ വാമഭാഗത്ത്‌ ഉറപ്പിച്ചോ എന്ന് ചോദിക്കുവായിരുന്നു.” ഞാന്‍ പറഞ്ഞു.
“ഹേയ്. നീ എന്താ ഈ പറയുന്നേ. ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളു.” മാത്യുവിന് ചെറിയ ഒരു ചമ്മല്‍.
“കഴിഞ്ഞ ബുധനാഴ്ച തമ്പുരാനേം തമ്പുരാട്ടിയേം മോത്തിജി പാര്‍ക്കില്‍ കണ്ടതായി ചില ചാരന്മാര്‍ അറിയിച്ചിട്ടുണ്ട്.” ഞാന്‍ പറഞ്ഞു.
“ഏയ്. അത് ചുമ്മാ പറയുന്നതാ.” മാത്യു എന്‍റെ പ്രസ്താവന നിഷേധിച്ചു.
“ശരിയാവാം. പക്ഷെ ബുധനാഴ്ച നീ പ്രാക്ടിക്കല്‍ ഹാളില്‍ ഇല്ലായിരുന്നു എന്ന് രേഷ്മ പറഞ്ഞു. വയറിനു നല്ല സുഖമില്ലായിരുന്നു അല്ലെ.” ഞാന്‍ മാത്യുവിനെ ഒന്ന് കുത്തി.
“നമുക്ക് പോകാം.” മാത്യു എണീറ്റു.
ചായയുടെ ബാക്കി പെട്ടെന്ന് കുടിച്ചു തീര്‍ത്തിട്ട് ഞാനും എണീറ്റു. പതിവുപോലെ അവന്‍ ചായയുടെ പൈസ കൊടുത്തു. അങ്ങനെ ഒരു മെച്ചമുണ്ട് അവനെക്കൊണ്ട്‌. എന്ത് പറഞ്ഞാലും പിണക്കമില്ല. ഹോട്ടലില്‍ പോയാല്‍ പൈസ അവന്‍ കൊടുത്തുകൊള്ളും. അത് അവന്റെ ഒരു ആധികാരികതയായി അവന്‍ കരുതി.
“ഈ വര്‍ഷം തന്നെ കടന്നു കൂടണ്ടേ. അതോ അവള്‍ക്കു കൂട്ടായി ഒരു വര്‍ഷംകൂടി ഇവിടെ കൂടുന്നോ.”ഞാന്‍ ചോദിച്ചു.
മാത്യു അതിനു മറുപടി പറഞ്ഞില്ല. പകരം എന്നെ ഒന്ന് രൂക്ഷമായി നോക്കി.
ലിറ്റി ശരിക്കും പറഞ്ഞാല്‍ സബ്ജക്റ്റില്‍ എന്‍റെ ജൂനിയര്‍ ആണ്. ജന്തുശാസ്ത്രം. മദ്ധ്യതിരുവിതാംകൂറുകാരി. ദൈവംതമ്പുരാന്‍ അത്യാവശ്യം നല്ലരീതിയില്‍ ശില്പവേലകള്‍ അവളുടെ ശരീരത്തില്‍ നടത്തിയിട്ടുള്ളത് കൊണ്ട് പൂവാലന്മാര്‍ക്ക് യാതൊരു ദാരിദ്രവുമില്ല. എവിടെയും എന്തിനും ഒരു ആരാധകവൃന്ദം റെഡി.
“ആരാധകരെ ഉണ്ടാക്കാനും നിലനിര്‍ത്താനും അവള്‍ക്കറിയാം. അതൊരു പ്രത്യേക കഴിവാ. പിന്നെ വേണ്ട സമയത്ത് യോഗ്യമായ രീതിയില്‍ ഒഴിവാക്കാനും.” ഒരിക്കല്‍ അവളുടെ കൂട്ടുകാരി രേഷ്മ എന്നോട് പറഞ്ഞു.
രേഷ്മയും എന്‍റെ ജൂനിയര്‍ ആയിരുന്നു. പി. ജി. സുവോളജി. അവളുടെ വാക്കുകളില്‍ അസൂയയുടെ ഒരു ചെറിയ അംശം ഉണ്ടായിരുന്നു. രേഷ്മ ലിറ്റിയുടെ റൂംമേറ്റ്‌ കൂടിയാണ്. ലേഡീസ് ഹോസ്റ്റലില്‍.
“അവള്‍ നിങ്ങള്‍ കരുതുന്നപോലെ അല്ല.” ഒരിക്കല്‍ രേഷ്മ എന്നോട് പറഞ്ഞു.
“അതിനു ഞാന്‍ ഒന്നും കരുതിയില്ല.” ഞാന്‍ പറഞ്ഞു.
രേഷ്മ ഒന്നും പറയാതെ ഒരു കത്ത് എനിക്ക് നീട്ടി. ഞാന്‍ അഡ്രെസ്സ് നോക്കി. ലിറ്റിയുടെ പേര്‍ക്ക് വന്ന കത്തായിരുന്നു അത്. ഞാന്‍ സംശയത്തോടെ രേഷ്മയെ നോക്കി. ഒരാള്‍ക്ക് വന്ന കത്ത് വായിക്കുന്നത് ശരിയോ എന്ന സംശയമായിരുന്നു എനിക്ക്.
“വായിക്ക്.” രേഷ്മ പറഞ്ഞു. ഞാന്‍ വായിച്ചു. കേവലം രണ്ടു വരി. അത് എഴുതിയിരിക്കുന്നത് ലിറ്റിയുടെ അമ്മയാണ്.
“പത്താം ക്ലാസ്സില്‍ ഉണ്ടായ അബദ്ധം ഇനിയും ആവര്‍ത്തിക്കരുത്. ഒരു അബോര്‍ഷന്‍ കൂടി താങ്ങാനുള്ള കെല്പ് നിന്റെ ശരീരത്തിനില്ല. ഓര്‍മ്മ വേണം.”
കൃത്യമായ താക്കീത്. കടുപ്പിച്ച വാക്കുകള്‍. അതില്‍ എല്ലാം ഉണ്ടായിരുന്നു. ഭയം, ദേഷ്യം, കരുതല്‍, അങ്ങനെ എല്ലാം. ഞാന്‍ രേഷ്മയെ നോക്കി.
“അവള്‍ക്കു ഒരു അബോര്‍ഷന്‍ കഴിഞ്ഞതാണ്. അതും പത്താം ക്ലാസ്സില്‍ വെച്ച്. പതിനഞ്ചാം വയസ്സില്‍.” രേഷ്മ ആരോടെന്നില്ലാതെ പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. കത്ത് തിരിച്ചേല്പിച്ചു.
മാത്യു ആകെ പൂത്തുലഞ്ഞു നില്‍ക്കുകയായിരുന്നു. ഞാന്‍ അവനെപ്പറ്റിയാണ് അപ്പോള്‍ ചിന്തിച്ചത്.
“എന്തിനാണ് അവിടെ നിന്ന് മുങ്ങിയത്.” ഒരിക്കല്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ മാത്യുവിനോട് ചോദിച്ചു. നാഗാലാന്‍ഡില്‍ നിന്ന് മുങ്ങിയ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്.
“ജീവന്‍ പോകാതിരിക്കാന്‍.” അവന്‍ പറഞ്ഞു.
“ചില ക്ഷേത്രങ്ങള്‍ക്ക് മുന്‍പിലെ ശിലാശില്പങ്ങള്‍ ഉണ്ടല്ലോ.”
“സാലഭഞ്ജിക” ഞാന്‍ പറഞ്ഞു.
“ആഹ്. അതിനെ വെല്ലുന്ന സ്ട്രക്ച്ചര്‍ ഉള്ള പെണ്‍പിള്ളാര്‍ ആരാധികമാരായി എന്തിനും തയ്യാറായി നില്‍ക്കുമ്പോള്‍ ഒരു പുരുഷന് വിര്‍ജിന്‍ ആയി നില്‍ക്കുക അത്ര എളുപ്പമല്ല. നമ്മളൊക്കെ കേവലം മനുഷ്യരല്ലേ. വീണു പോകും.” മാത്യു പറഞ്ഞു.
“പദ്മിനി അല്ലെങ്കില്‍ ശംഖിനി.”ഞാന്‍ ആത്മഗതം നടത്തി.
“എന്ത് “
“അതൊരു തരംതിരുവാ” ഞാന്‍ പറഞ്ഞു.
“മനസ്സിലായില്ല. മനുഷ്യന് മനസ്സിലാവുന്ന ഭാഷയില്‍ പറ” മാത്യു ചൂടായി.
“ഒന്നുമില്ല. സ്നേഹരൂപിണി എങ്കില്‍ പദ്മിനി. കാമരൂപിണിയെങ്കില്‍ ശംഖിനി.”ഞാന്‍ പറഞ്ഞു. മാത്യു രൂക്ഷമായി എന്നെ നോക്കി. അവനൊന്നും മനസ്സിലായില്ല എന്ന് വ്യക്തം.
“ശരീരത്തിന്റെ ഘടനാവ്യത്യാസത്തിലൂടെ സ്വഭാവം അറിയാമെന്നു പറയുകയായിരുന്നു. ഞാനല്ല വാത്സ്യായനന്‍.” ഞാന്‍ പറഞ്ഞു.
“അതാര്”
“അങ്ങനെ ഒരു പാര്‍ട്ടിയുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സുന്ദരി പോകുന്നത് പുറകില്‍ നിന്ന് നോക്കിയാല്‍ ഓട്ടോറിക്ഷയുടെ പിന്‍ഭാഗമാണെന്നു തോന്നരുത് അത്രയേയുള്ളൂ. പണ്ടുള്ളവര്‍ പറയാറില്ലേ. ‘ഉഡുരാജമുഖി മൃഗരാജഘടി ഗജരാജ വിരാജിത മന്ദഗതി’. കേട്ടിട്ടില്ലേ” ഞാന്‍ ചോദിച്ചു.
“ഇല്ല.” മാത്യു പറഞ്ഞു.
“നന്നായി”
“ചന്തുമേനോന്റെ ഇന്ദുലേഖയെപ്പറ്റി വിവരിക്കുന്ന ഒരു ഭാഗം ഉണ്ടല്ലോ. അതിൻറെ ഒരു വലിയ പതിപ്പ്, അതാണ് പദ്മിനി. കാളിദാസന്റെ രഘുവംശത്തിൽ പാർവ്വതിയെ വർണ്ണിക്കുന്ന ഒരു വർണ്ണനയുണ്ട്. അതാണ് വർണ്ണന. ലക്ഷണമൊത്ത ചിരട്ട കമിഴ്ത്തി വെച്ചത് പോലെയുള്ള സ്തനങ്ങള്‍. മാത്രമല്ല സ്തനദ്വയങ്ങള്‍ക്കിടയില്‍ താമരനൂലിഴയിട മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.” ഞാന്‍ വിശദീകരിച്ചു.
“അത് വലിയ ബുദ്ധിമുട്ടായിരിക്കും”. മാത്യു പറഞ്ഞു.
“ബുദ്ധിമുട്ടാണ്”. ഞാൻ അവനെ പിന്താങ്ങി.
“ഒരു പുരുഷന്റെ വിര്‍ജിനിറ്റിയെ വെല്ലുവിളിക്കുന്ന സാഹചര്യമാണവിടെയുള്ളത്. നമ്മള്‍ എന്ത് ചെയ്യും.” മാത്യു ചോദിച്ചു. “വിര്‍ജിന്‍ എന്ന പദം പുരുഷന്മാര്‍ക്ക് വേണ്ടി ഉപയോഗിക്കാറില്ല അല്ലെ.”
“ഇല്ല. ലൈംഗികനിയന്ത്രണം ലോകത്തെവിടേയും സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്. പുരുഷന്റെ കാര്യത്തില്‍ ഏകപത്നീവ്രതം എന്നൊക്കെപ്പറയാറുണ്ട്‌.” ഞാന്‍ വ്യക്തമാക്കി.
“അത് കെട്ടിക്കഴിഞ്ഞല്ലേ. കെട്ടുന്നതിന് മുന്നേ ഒന്നിനേയും കൊണ്ടുമാത്രം നടക്കുന്നവനെ എന്ത് പറയും”. മാത്യു ചോദിച്ചു.
“ഒറ്റപ്പൊതിച്ചോറുമായി നടക്കുന്നവന്‍ എന്ന് പറയാം.” ഞാന്‍ പറഞ്ഞു.
“ആ. അങ്ങനാണേല്‍ എനിക്കുമുണ്ടായിരുന്നു അവിടെ ഒരു പൊതിച്ചോര്‍. നാഗാലാന്‍ഡില്‍. അത് വെറുതെ പൊതിഞ്ഞോണ്ട് നടക്കുകയായിരുന്നില്ല ഞാന്‍. മിഡി, ടോപ്‌, കാന്‍വാസ് ഷൂ, ടൈ, മാല, ഇതിന്‍റെയൊക്കെ വില കണക്കാക്കി ഇടക്കൊക്കെ ഞാന്‍ ആ പൊതിച്ചോറ് അഴിച്ചു കഴിക്കുമായിരുന്നു. സ്കൂളിലെ വിശാലമായ ലൈബ്രറിയിലും, റിക്രിയേഷന്‍ ഹാളിലും ഒക്കെയായി. ഒരുമാതിരി പന്നിയുടെ ചൂരാണ് അവള്‍ക്ക്. മാംസാഹാരം കൂടുതല്‍ കഴിക്കുന്നതുകൊണ്ടാണോ”. മാത്യു ചോദിച്ചു.
“അറിയില്ല”. ഞാന്‍ പറഞ്ഞു.
“അവളുടെ ആക്രാന്തവും പന്നിക്ക് തുല്യം. ഞാന്‍ വല്ലാതെ ക്ഷീണിച്ചു പോയിട്ടുണ്ട്. എന്തൊരു സ്റ്റാമിനയാണവള്‍ക്ക്.” മാത്യു.
“മാംസാഹാരം കൂടുതല്‍ കഴിക്കുന്നതുകൊണ്ടാകും”. ഞാന്‍ പറഞ്ഞു.
“നാഗാലാന്‍ഡിലെ ജീവിതസാഹചര്യം വളരെ ഉയർന്നതാണ്. അതുപോലെ ചിലവും. ഒരു അധ്യാപകന് അവിടെ കിട്ടുന്ന ആദരവ് വളരെ വലുതാണ്. ശംബളവും മികച്ചത്.”
“എന്നിട്ടും മുങ്ങി ?” ഞാന്‍ ചോദിച്ചു.
“ആഹ്, മുങ്ങേണ്ടി വന്നു. ജീവനാണല്ലോ വലുത്. ഒന്‍പതാം ക്ലാസ്സുകാരിയായ അവള്‍ വളരെ സീരിയസ് ആയി കാര്യങ്ങള്‍ ചിന്തിച്ചുതുടങ്ങി എന്ന് തോന്നിയപ്പോള്‍ ഞാന്‍ മുങ്ങി. ഇല്ലെങ്കില്‍ വല്ല റെയില്‍വേ ട്രാക്കിലും കിടന്ന് പുഴു അരിച്ചേനെ”. മാത്യു ആത്മഗതം എന്നോണം പറഞ്ഞു.
“പിന്നെ അവളെപ്പറ്റി അന്വേഷിച്ചില്ലേ”. ഞാന്‍ ചോദിച്ചു.
“അന്വേഷിക്കാതെ തന്നെ അറിഞ്ഞു. നമ്മളുടെ ഒരു സുഹൃത്തിനോട്‌ അവള്‍ എന്നെപ്പറ്റി പറഞ്ഞത്‌, ‘ഞാന്‍ ഒരു പന്നിയെ ഇത്രയുംനാള്‍ ഫീഡ് ചെയ്തു. പക്ഷെ ആ പന്നി എന്നെ ചതിച്ചു’ എന്നാണ്. ചൂടാറും മുന്‍പ് അവനതെന്നോടു വിളിച്ചു പറഞ്ഞു. ആ അദ്ധ്യായം അവിടെ അവസാനിച്ചു.” മാത്യു പറഞ്ഞു.
മാത്യു സമ്പന്നമായ ഒരു ചുറ്റുപാടില്‍ നിന്നാണ് വരുന്നത്. അവന്‍റെ ഫാദർ പൊതുമരാമത്ത് വകുപ്പില്‍ എൻജിനീയറാണ്. ധാരാളം കൃഷിസ്ഥലമുണ്ട്. ഒരു സഹോദരിയാണ് ഉള്ളത്. നേഴ്സ് ആണ്. അവർ വിവാഹം കഴിഞ്ഞ് സ്റ്റേറ്റ്സിലേക്ക് കുടിയേറി. പിന്നെയുള്ളത് അമ്മ.
വല്ലപ്പോഴുമൊക്കെയാണ് കോളേജിലെ ക്ലാസിൽ മാത്യു കയറുന്നത്. എപ്പോഴും കുറേ സുന്ദരിമാരുമായിട്ട് ചുറ്റിക്കറങ്ങും. ജീവിതം ആഘോഷിക്കുക എന്നുള്ളതാണ് അവന്റെ മുദ്രാവാക്യം. ഒരു ശരാശരി വിദ്യാർഥിക്ക് ചെലവാകുന്നതിന്റെ മൂന്നിരട്ടി തുക എല്ലാ മാസവും ഫാദർ അവനു അയച്ചു കൊടുക്കാറുണ്ട്. കാരണം സുന്ദരിമാര്‍ക്ക് ചുരിദാർ വാങ്ങിക്കൊടുക്കുക, സാരി വാങ്ങിക്കൊടുക്കുക, സിനിമയ്ക്ക് കൊണ്ടുപോവുക, പുറത്തുപോയി ലഘുഭക്ഷണം കഴിക്കുക, ഇതിനൊക്കെ പണം ധാരാളമായി വേണ്ടിയിരുന്നു. അവന്‍ ആവശ്യപ്പെടുന്ന തുക യാതൊരു പരാതിയുമില്ലാതെ ഫാദർ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
“തന്തക്രിയാഫലം എന്നല്ലാതെ എന്ത് പറയാന്‍. നാട്ടിലെ സുന്ദരിമാര്‍ക്ക് സ്വൌര്യം കിട്ടാനാണ്‌ എന്‍റെ ഗ്രാന്‍ഡ്‌ഫാദര്‍ പിതാശ്രീയെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ പിടിച്ചുകെട്ടിച്ചത് എന്ന് നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത്ര വീരനായിരുന്നു ഗ്രേസ് വില്ലയില്‍ മാത്യു എബ്രഹാം ചാക്കോ എന്ന എന്‍റെ തന്ത. ആ ഗുണം എനിക്ക് അല്പമെങ്കിലും കിട്ടാതെ വരുമോ.” ഒരിക്കല്‍ മാത്യു എന്നോട് ചോദിച്ചു.
ഇതൊക്കെയാണെങ്കിലും മാത്യു ഒരു നല്ല സുഹൃത്താണ്. ആർക്ക് എന്ത് അപകടം ഉണ്ടായാലും അവന്‍ അവിടെയുണ്ട്.
ഒരിക്കല്‍ ഒരു മലയാളി നേഴ്സ് ചില്ലറ മോക്ഷണത്തിന് പിടിക്കപ്പെടുകയും പോലീസ് പൊക്കും എന്ന അവസ്ഥ വരുകയും ചെയ്തപ്പോള്‍ അവളെ ആരും അറിയാതെ പാതിരാത്രിയില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്റെ മതില് ചാടിച്ച് കാറില്‍ കയറ്റി മുന്നൂറു കിലോമീറ്റര്‍ അകലെ ത്ധാന്‍സിയില്‍ കൊണ്ടുവന്ന് നാട്ടിലേക്ക് ട്രെയിന്‍ കേറ്റിവിട്ട ചരിത്രമാണ് മാത്യുവിനുള്ളത്.
“കൈവിട്ട കളിയായിപ്പോയില്ലേ അത്.” ഞാന്‍ ചോദിച്ചു.
“ശരിയാണ്. പക്ഷെ നമ്മള്‍ ഇവിടുള്ളപ്പോള്‍ ഒരു മലയാളി പെങ്കൊച്ച് ജയിലില്‍ കിടക്കുന്നത് ഒരു ഭംഗികേടല്ലേ.” അതാണ്‌ മാത്യു.
ലിറ്റി തോമസ് സുന്ദരിയാണ്. അഴകുള്ള ചക്കയില്‍ ചുളയില്ല എന്ന് പറഞ്ഞപോലെയാണ് അവളുടെ കാര്യം. കാര്യമായി പഠിക്കുന്ന കൂട്ടത്തിൽ അല്ല. ശ്രമിച്ചാലും നടക്കില്ല. എം. എസ്സി. എങ്ങനെയെങ്കിലും പാസ്സായി കിട്ടണം എന്ന ആഗ്രഹം മാത്രമേ അവള്‍ക്കൊള്ളു. അത് ആരെ കൊന്നായാലും വേണ്ടില്ല.
ലിറ്റിയുടെ പിതാവ് ഒരു കോൺട്രാക്ടർ ആണ്. അമ്മ നേഴ്സ്. രണ്ടു സഹോദരന്മാര്‍ ഉണ്ട്. അവര്‍ നാട്ടില്‍ സഹകരണാടിസ്ഥാനത്തില്‍ ബേക്കറി നടത്തുന്നു. സാമ്പത്തികമായി മികച്ച പശ്ചാത്തലം. അവള്‍ ഒരു ഒന്ന് ഒന്നര സ്ട്രക്ചർ ആണ്. അത് നന്നായി ഉപയോഗിക്കാനും അവള്‍ക്കറിയാം.
“ആരെയും വളച്ചെടുക്കാന്‍ അവള്‍ക്കൊരു പ്രത്യേക കഴിവുണ്ട്.” ഒരിക്കല്‍ അവളുടെ കൂട്ടുകാരി രേഷ്മ പറഞ്ഞു.
“അല്പം അസൂയ തോന്നുന്നുണ്ട് അല്ലെ” ഞാന്‍ ചോദിച്ചു.
ഞങ്ങൾ കോളേജില്‍ ഒരേ ബ്ലോക്കിൽ ആണെങ്കിലും വല്ലപ്പോഴും മാത്രമേ ഞാൻ ലിറ്റിയെ കണ്ടിരുന്നുള്ളൂ. ക്ലാസിന് പുറത്തുവച്ച് എവിടെങ്കിലും. ഔപചാരികമായ ഒരു കുശലാന്വേഷണത്തിന് അപ്പുറം ഒരു വ്യക്തിബന്ധം എനിക്ക് ലിറ്റിയുമായി ഉണ്ടായിരുന്നില്ല.
മാത്യുവിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. എന്തിനേറെ പറയുന്നു മാസങ്ങൾക്കുള്ളിൽ ലിറ്റിയുടെ ഒരു ലോക്കൽ ഗാർഡിയനായി മാറി അവന്‍. വൈകുന്നേരങ്ങളിൽ അവള്‍ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ മാത്യു നിത്യസന്ദർശകനായി. ലേഡീസ് ഹോസ്റ്റലിൽ വൈകിട്ട് അഞ്ചു മുതൽ ആറു വരെ സന്ദർശകരെ സ്വീകരിക്കും.
ലിറ്റിക്ക് സഹകരണമനോഭാവം കുറച്ചു കൂടുതല്‍ ഉള്ള കൂട്ടത്തിലായിരുന്നു. എന്‍റെ ക്ലാസ്സ്മേറ്റ്‌ നിഖില്‍ ത്രിവേദിയെ കറക്കി പോക്കറ്റില്‍ ആക്കാന്‍ അവള്‍ക്കു അധികം അധ്വാനിക്കേണ്ടി വന്നില്ല. പക്ഷെ എന്തോ കാരണത്താല്‍ ഏതാനം മാസങ്ങള്‍ക്കുള്ളില്‍ അവനെ അവള്‍ നയപരമായി ഒഴിവാക്കി.
“അതിന് അവള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.” രേഷ്മ പറഞ്ഞു. “ഒരു രാഖിയുടെ ചിലവ്, അത്രയേ വേണ്ടി വന്നുള്ളൂ. രക്ഷാബന്ധന് അവള്‍ അവന്റെ കൈയ്യില്‍ ഒരു രാഖി കെട്ടിക്കൊടുത്തു. അത്ര തന്നെ. ‘ജീര്‍ണവസ്ത്രം ഉപേക്ഷിച്ചു ദേഹികള്‍ പൂര്‍ണശോഭം……’ അതിന്റെ മറ്റൊരു രൂപം. എന്നിട്ടും ആ മണ്ണുണ്ണി നിഖില്‍ കഴിഞ്ഞ വെക്കേഷന് അവള്‍ നാട്ടില്‍ പോകുമ്പോള്‍ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. ഒറ്റച്ചിരിയില്‍ അവള്‍ അവളുടെ എല്ലാ ലഗ്ഗേജും അവനെകൊണ്ട് ട്രെയിനില്‍ എടുത്തു വെപ്പിച്ചു.” രേഷ്മ അത്ഭുതപ്പെട്ടു.
“മിടുക്കി” ഞാന്‍ പറഞ്ഞു.
“ലിറ്റിയെപ്പറ്റി എന്താണഭിപ്രായം” ഒരിക്കല്‍ മാത്യു എന്നോട് ചോദിച്ചു.
“എന്തഭിപ്രായം”?
“അല്ല. നിങ്ങളുടെ ജൂനിയര്‍ അല്ലെ. സ്ഥിരം കാണുന്നതല്ലേ. അതുകൊണ്ട് ചോദിച്ചതാ.” മാത്യു വ്യക്തമാക്കി.
“സീരിയസ് ആലോചന വല്ലതും ഉണ്ടോ” ഞാന്‍ ചോദിച്ചു.
“എന്താലോചന”
“വാമഭാഗം ആക്കാനോ മറ്റോ. ജീവിതം ലിറ്റിയിലൂടെ കരുപ്പിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ”. ഞാന്‍ ചോദിച്ചു.
“നോണ്‍സെന്‍സ്. അങ്ങനൊന്നുമില്ല. ഒരു ടൈംപാസ്‌. ജെസ്റ്റ്‌ ടൈംപാസ്‌. അത്രയേ ഒള്ളു.” മാത്യു പറഞ്ഞു.
“എങ്കില്‍ പിന്നെ കൂടുതല്‍ അന്വേഷിക്കേണ്ട കാര്യമില്ലല്ലോ. കൂടെ നടക്കുന്ന ടൈംപാസ്‌ അനാഘ്രാതകുസുമം ആയിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കണോ.”
“നിര്‍ബന്ധമില്ല. ശരീരവളര്‍ച്ച ഉണ്ടെന്നേയുള്ളൂ. ഒരു പൊട്ടിപ്പെണ്ണാണവള്‍. ഒന്നുമറിയാത്ത ഒരു പൊട്ടിപ്പെണ്ണ്. ശാരോനിലെ ശോശന്നപ്പുഷ്പം പോലെ” ഒരു മാസ്മരികതയില്‍ മാത്യു ഉരുവിട്ടു. അപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ മറ്റൊന്നാണ്.
“പത്താം ക്ലാസ്സില്‍ ഉണ്ടായ അബദ്ധം ഇനിയും ആവര്‍ത്തിക്കരുത്. ഒരു അബോര്‍ഷന്‍ കൂടി താങ്ങാനുള്ള കെല്പ് നിന്റെ ശരീരത്തിനില്ല. ഓര്‍മ്മ വേണം.” കൃത്യമായ താക്കീത്.
ആ താരത്തെപ്പറ്റിയാണ് മാത്യു പറയുന്നത് “ശാരോനിലെ ശോശന്നപ്പുഷ്പം പോലെ പവിത്രയും നിഷ്കളങ്കയുമാണ് എന്ന്.” എങ്ങനെ ചിരിക്കാതിരിക്കും.
“ശരിയല്ലേ”. അവനെന്നോട് ചോദിച്ചു.
“ശരിയാണ്.” ഞാന്‍ സമ്മതിച്ചു. dr.sreekumarbhaskaran@gmail.com.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments