ജോൺസൺ ചെറിയാൻ.
തൃശൂർ : കടലക്കറിയില്‍ വിഷം കലര്‍ത്തി മകന്‍ അച്ഛനെ കൊലപ്പെടുത്തിയ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളവും തൃശൂര്‍ അവണൂരിലെ നാട്ടുകാരും. ഇന്നുവരെ കുടുംബപ്രശ്നങ്ങളൊന്നും കേള്‍ക്കാത്ത മികച്ച പാരമ്പര്യമുള്ള കുടുംബമായിരുന്നു മരിച്ച ശശീന്ദ്രന്റേതെന്നു പറയുന്നു പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. രാധാകൃഷ്ണൻ. ശശീന്ദ്രനെ കൊലപ്പെടുത്തിയ മകന്‍ മയൂർനാഥ് നാട്ടിലെ ഒറ്റയാനാണെന്നും ആരോടും ഇന്നുവരെ സംസാരിച്ചു കണ്ടിട്ടി ഇല്ല .മയൂർനാഥന്റെ അമ്മ മരിച്ചത് 10 – 13 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, അന്ന് എട്ടോ പത്തോ വയസ് കാണും
മയൂർനാഥിന്.