ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷ എഴുതുമെന്ന് അറിയിച്ച ശേഷം അങ്ങനെ ചെയ്യാത്ത ഉദ്യോഗാർഥികളുടെ പ്രൊഫൈൽ പ്രൊഫൈൽ മരവിപ്പിക്കുന്നത് അടക്കമുളള കർശന നടപടിയിലേക്കു കടക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു.പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവരിൽ 60–70% പേർ മാത്രമേ ഇപ്പോൾ എത്തുന്നുള്ളൂ.ഇത് വലിയ ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലാണിത്.
എഴുതുന്നവരുടെ എണ്ണം മുൻകൂട്ടിയറിഞ്ഞു തയാറെടുപ്പു നടത്താനാണ് ഉദ്യോഗാർഥികൾ അക്കാര്യം നേരത്തേ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്.ഐടിഐ പരീക്ഷ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് കഴിഞ്ഞ 17ന് മുൻപുള്ള വിജ്ഞാപനങ്ങൾക്കു ബാധകമാക്കേണ്ടതില്ലെന്നും
കമ്മിഷൻ തീരുമാനിച്ചു.