Thursday, April 25, 2024
HomePoemsപ്രതീക്ഷ. (കവിത)

പ്രതീക്ഷ. (കവിത)

പ്രതീക്ഷ. (കവിത)

ശോഭാ വത്സൻ.  (Street Light fb group)
കണ്ണെന്നു വെച്ചാലകക്കണ്ണിൻ ചുറ്റും-
പറന്ന ശലഭങ്ങളൊക്കെപ്പിടിച്ചു ഞാൻ!
താഴിട്ടു പൂട്ടിയ ജാലകക്കീറൊന്നു-
മെല്ലെത്തുറന്നിട്ടു കണ്ടിട്ടടക്കണം.
പെട്ടെന്ന് തള്ളിത്തുറന്നെന്ന് കാണുകിൽ
പേടിച്ചരണ്ടു പോം ശലഭങ്ങളൊക്കെയും!
പാടുപെട്ടാണു ഞാനേകയായ് തീർത്തതാം,
കെണിയിലകപ്പെട്ട ശലഭങ്ങളൊക്കെയും
ഒരുമയോടല്ലോ! ഞാനിക്കൂട്ടരും ചേർ-
ന്നുരുക്കിൽ പണിതോരെഴുത്തുപുര
ആരോ പറഞ്ഞോരറിവിന്റെ മറവിലാ-
യെത്തി നോക്കി ചില വെള്ളരി പ്രാവുകൾ.
സത്യം പുലന്പുന്ന വെള്ളരി പ്രാവിനെ-
യൊട്ടും ഭയന്നില്ലയെന്റെ മിത്രങ്ങളും!
കടലാസ്സും പേനയുമെന്റെ മിത്രങ്ങളു-
മെഴുത്തു പുരയിലതിഥികളായ് .
ഇന്നലെ സൗഹൃദം തീർത്തൊരു വെള്ളരി –
പ്രാവാണു പുരയിലെ മുഖ്യാതിഥി.
സുപ്രഭാതം ചൊല്ലിയിന്നു പുലരവേ
ഞങ്ങൾ തൻ യാത്രാ തുടക്കമിട്ടു.
സശ്രദ്ധം പഠിക്കണം പോകുന്ന വഴികളെ,
മനസ്സു പതിക്കണം നേരായ വഴികളിൽ
പുല്ലിനാൽ മൂടിപ്പുതച്ചുറങ്ങീടുന്ന-
കുണ്ടും കുഴികളും നോക്കി നടക്കണം.
കൊക്കുരുമ്മുന്നവർ,കൊക്കിൽ കൊത്തുന്നവർ
ചിറകു തരുന്നവർ,ചിറകു വെട്ടുന്നവർ
കെട്ടഴിച്ചു പൊതി ചിക്കിപ്പരത്തിയും
നെല്ലും പതിരും തരം തിരിച്ചീടുവോർ
മൂടിക്കളയുന്നാനെല്ലിനെപ്പതിരിനാൽ
പിന്നെയോ കാറ്റത്തു പാറ്റ്റുന്നൊരുകൂട്ടർ
കണ്ണടച്ചു കൈകൾ കോർത്തു നടക്കട്ടേ!
ഞാനുമെൻ പുരയിലെ ബന്ധുമിത്രാദിയും.

 

RELATED ARTICLES

Most Popular

Recent Comments