പി പി ചെറിയാൻ.
ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി ഗവർണർ മൈക്കി ഷെറിൽ. നിലവിൽ 12.90 ഡോളറുള്ള ട്രെയിൻ ടിക്കറ്റ് നിരക്ക് മത്സരദിവസങ്ങളിൽ 100 ഡോളറായി ഉയർത്താനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമായത്.
ലോകകപ്പിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഫിഫ തന്നെ ഈ അധികച്ചെലവ് വഹിക്കണമെന്നും, ഭാരം സാധാരണക്കാരുടെ മേൽ കെട്ടിവയ്ക്കരുതെന്നും ഗവർണർ ആവശ്യപ്പെട്ടു. ഗതാഗത സൗകര്യങ്ങൾക്കായി ട്രംപ് ഭരണകൂടം 100 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ടെങ്കിലും, ടിക്കറ്റ് നിരക്കിലെ 775 ശതമാനത്തോളം വരുന്ന വർദ്ധനവിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മുൻ ഭരണകൂടം ഉണ്ടാക്കിയ കരാറിലെ പോരായ്മകൾ പരിഹരിക്കാൻ ഫിഫ തയ്യാറാകണമെന്ന് സെനറ്റർ ചക്ക് ഷുമറും ആവശ്യപ്പെട്ടു.
