ശ്രീകുമാർ ഉണ്ണിത്താൻ.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി രാജ് ഭവനിൽ എത്തി ഗവർണ്ണരെ ക്ഷണിക്കുകയും ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകയും ചെയ്തു. സജിമോൻ ആന്റണിയോടൊപ്പം മുൻ പ്രസിഡന്റ് മാധവൻ ബി നായർ , കേരളാ കോർഡിനേറ്റർ സുനിൽ പാറക്കൽ എന്നിവരും പങ്കെടുത്തു.
ഫൊക്കാനയുടെ മെഡിക്കൽ കാർഡ് . പ്രിവിലേജ് കാർഡ് , ഫൊക്കാന ഹെൽത്ത് ക്ലിനിക് , ഫൊക്കാന സിം കേരള സിം ,ലഹരിക്കെതിരെ ഫൊക്കാന , ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്, തുടങിയ പദ്ധതികളെ പറ്റി ഗവർണറുമായി സംസാരിക്കുകയും ഗവർണർ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും , അമേരിക്കയിലെയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.വിവിധ രാജ്യങ്ങളില്‍ നിന്നായും ,106 അംഗ സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉൾപ്പെടെ അയ്യായിരത്തോളം ആളുകളെയാണ് കണ്‍വെന്‍ഷനില്‍ പ്രീതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്റർനാഷണൽ കൺവെൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ആളുകൾ തയ്യാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റിസോർട്ടിലെ റൂമുകൾ സോൾഡ് ഔട്ട് ആയത് എന്ന് സജിമോൻ ആന്റണി കൂട്ടിച്ചേർത്തു. നിരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയാണ് ഈ കൺവെൻഷൻ അരങ്ങേറുന്നത്.
യുവജനോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ, പ്രൗഢഗംഭീരമായ അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, ഫാഷൻ ഷോകൾ , ബിസിനസ് മീറ്റ്, മീഡിയ സെമിനാര്‍, നേഴ്‌സസ് സെമിനാര്‍, വിമന്‍സ് ഫോറം പ്രോഗാമുകൾ , സാഹിത്യ പുരസ്‌ക്കാരം, മീഡിയ സെമിനാറുകൾ തുടങ്ങി നാലു ദിവസത്തെ കൺവെൻഷൻ ചരിത്രത്തിൽ സ്ഥാനം പിടിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.
