ജോൺസൺ ചെറിയാൻ .
കരിങ്കടലിൽ വെടിനിർത്താൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയായി. സൗദി അറേബ്യയിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്താൻ തീരുമാനമായത്. ധാരണ നിലവിൽ വരും മുൻപ് ചില ഉപരോധങ്ങൾ പിൻവലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ധാരണ അനുസരിക്കാൻ യുക്രൈൻ പ്രസിഡന്റിനോട് അമേരിക്ക നിർദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.