ജോൺസൺ ചെറിയാൻ .
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഗ്രോക്ക് എഐ ഉപയോക്താവിനെ അസഭ്യം പറഞ്ഞതിന് പിന്നാലെ വിവാദത്തില്‍. ഹിന്ദി ഭാഷയില്‍ തെറി പറഞ്ഞ ഉപയോക്താവിന് എഐ ചാറ്റ് ബോട്ട് ഗ്രോക് അതേ നാണയത്തില്‍ തന്നെ മറുപടി പറഞ്ഞതാണ് എഐ ചാറ്റ്‌ബോട്ടുകളുടെ നല്ല നടപ്പിനെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. എഐ ചാറ്റ് ബോട്ടുകള്‍ ഇത്തരത്തില്‍ പ്രകോപനപരമായ ഭാഷയില്‍ സംസാരിക്കുന്നതില്‍ കേന്ദ്ര ഐടി മന്ത്രാലയം ആശങ്കയറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും തങ്ങളും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നുമാണ് ഗ്രോകിനോട് അടുത്ത വൃത്തങ്ങളുടെ വിശദീകരണം.