ജോൺസൺ ചെറിയാൻ.
പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ തുർബത്തിലെ പിഎൻഎസ് സിദ്ദിഖിന് നേരെ ആക്രമണം. വ്യോമതാവളത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങളും വെടിവയ്പും ഉണ്ടായതായി പാക് മാധ്യമ റിപ്പോർട്ടുകൾ. ഏറ്റുമുട്ടൽ മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നതായും വിവരം. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നിരോധിത ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (BLA) മജീദ് ബ്രിഗേഡ് ഏറ്റെടുത്തു.