ജോൺസൺ ചെറിയാൻ.
ഗസ്സയിൽ നാളെ രാവിലെ 7 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയവരെ നാളെ ഇസ്രയേലിലേക്ക് വിട്ടയയ്ക്കുമെന്ന് ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു. മധ്യസ്ഥ നീക്കം തുടരുകയാണെന്നും ഹമാസ് തടവിലാക്കിയ 50 പേരെ നാളെ മോചിപ്പിക്കുമെന്നുമാണ് അറിയിക്കുന്നത്. 18 ഇസ്രയേലുകാരെയാവും ആദ്യ ഘട്ടത്തിൽ വിട്ടയയ്ക്കുക. ജയിലിൽ കഴിയുന്ന 150 പലസ്തീൻ പൗരന്മാരെ ഇസ്രയേലും വിട്ടയയ്ക്കുമെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്.