പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി : അമേരിക്കൻ വിസ ലഭിക്കുന്നതിന് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) ബോണ്ട് തുകയായി കെട്ടിവെക്കണമെന്ന നിബന്ധന 12 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഇതോടെ ആകെ 50 രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ നിയന്ത്രണം ബാധകമാകും.
ഏപ്രിൽ 2 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
വിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി അമേരിക്കയിൽ തങ്ങുന്നത് തടയുക.
ബിസിനസ് , ടൂറിസ്റ്റ് (B2) വിസകൾക്ക് അപേക്ഷിക്കുന്നവർക്കാണ് ഈ തുക ബാധകം.
പുതിയ രാജ്യങ്ങൾ: കംബോഡിയ, എത്യോപ്യ, ജോർജിയ, ഗ്രനേഡ, ലെസോത്തോ, മൗറീഷ്യസ്, മംഗോളിയ, മൊസാംബിക്, നിക്കരാഗ്വ, പാപ്പുവ ന്യൂ ഗിനിയ, സീഷെൽസ്, ടുണീഷ്യ.
വിസ കാലാവധിക്ക് മുൻപ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവർക്കും വിസ ലഭിച്ചിട്ടും യാത്ര ചെയ്യാത്തവർക്കും ഈ ബോണ്ട് തുക തിരികെ നൽകും.
നേരത്തെ ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ ഉൾപ്പെടെയുള്ള 38 രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കടുത്ത കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം.
