ജോൺസൺ ചെറിയാൻ.
രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ കുട്ടനാട് എടത്വ ചമ്പക്കുളം കൃഷിഭവന് കീഴിലുള്ള 700 ഏക്കര്‍ നെല്‍വയലില്‍ വെള്ളംകയറി. കൊയ്ത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാടശേഖരം വെള്ളത്തില്‍ മുങ്ങിയത്. പാടങ്ങളിലാകെ വെള്ളം കയറിയതോടെ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ദുരിതത്തിലാകുകയാണ്.130 ദിവസത്തോളം കര്‍ഷകര്‍ അധ്വാനിച്ച് പരിപാലിച്ച് വന്നിരുന്ന നെല്‍കൃഷിയാണ് രണ്ട് ദിവസത്തെ തോരാമഴയില്‍ വെള്ളം കയറി നശിക്കുന്നത്. വിളവെടുപ്പിന് വെറും രണ്ട് ദിവസം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഇനി കൊയ്താലും പകുതി വിളവ് പോലും കിട്ടുമെന്ന് തോന്നുന്നില്ലെന്നും വെള്ളവുമായി കുഴഞ്ഞ് നെല്ല് നശിച്ചുപോകാനാണ് സാധ്യതയെന്നും കര്‍ഷകര്‍ വിലയിരുത്തുന്നു. ഇനിയും മഴ തുടരുകയാണെങ്കില്‍ നെല്ല് പൂര്‍ണമായും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.