ജോൺസൺ ചെറിയാൻ.

സെപ്റ്റംബര്‍ 13ന് നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയില്‍ ചെലവഴിച്ചു. സെപ്റ്റംബര്‍ ആറിന് വൈകീട്ട് ഏഴരക്ക് ഐസൊലേഷന്‍ ഏരിയയില്‍ പ്രവേശിപ്പിച്ചു. അന്നേ ദിവസം രാത്രി പതിനൊന്ന് മണിക്ക് ഇ ഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും, ട്രയാഗ് ബില്ലിംഗ് ഏരിയകളിലും അദ്ദേഹം പോയിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിന് രാവിലെ 8.10 ന് എച്ച് ഡി യു സ്റ്റാഫ് വാഷ് റൂമിലും, ഇ ഡി സെക്കന്‍ഡ് ഫാര്‍മസിയിലും ട്രയാഗ് ബില്ലിംഗ് ഏരിയയിലും സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് ജനറല്‍ ഒ പിയിലും എട്ടരയ്ക്ക് ഇ ഡി ഫാര്‍മസിയിലും സന്ദര്‍ശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പത്തിന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും സെപ്റ്റംബര്‍ 11ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഒമ്പത് മണി വരെയും രാത്രി 11.30 നും ഇ ഡി പ്രയോറിറ്റി ഏരിയ സന്ദര്‍ശിച്ചിട്ടുണ്ട്.