ജോൺസൺ ചെറിയാൻ.
വാഷിങ്ടൻ : എച്ച്1ബി വീസയിൽ യുഎസിലെത്തിയവർ നിലവിൽ തൊഴിൽരഹിതരായിട്ടുണ്ടെങ്കിൽ മറ്റു സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് യുഎസ് സിഉർ എം ജദുവ് നിർദേശിച്ചു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളിൽനിന്നു കമ്പനികളിൽനിന്നു പിരിച്ചുവിട്ട.ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ഉദ്ദേശിച്ചാണ് ഡയറക്ടർ ഈ നിർദേശം നൽകിയത്. ഇനിയെന്തെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തവരായിരിക്കും പലരും. പക്ഷേ, ഒട്ടേറെ സാധ്യതകൾ മുന്നിലുണ്ട്. ജോലി പോയതിനാൽ 60 ദിവസത്തിനകം നാട്ടിലേക്കു മടങ്ങണമെന്നു തെറ്റിദ്ധരിച്ച് യുഎസ് വിടുന്നതിനു പകരം മറ്റു സാധ്യതകൾ അന്വേഷിക്കണമെന്നും ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പറ സ്റ്റഡീസിനെ (എഫ്ഐഐഡിഎസ്) യുഎസ്‌സിഐഎസ് അറിയിച്ചു. ജോലി നഷ്ടമായ എച്ച്1ബി വീസക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് എഫ്ഐഐഡിഎ…
യുഎസ് പത്രമായ വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞവർഷം നവംബർ മുതൽ ഇതുവരെ 2 ലക്ഷം ജീവനക്കാരെയാണു പിരിച്ചുവിട്ടത്. ഇവരിൽ 40% ഇന്ത്യക്കാരാണെന്ന് കരുതുന്നു.