Saturday, April 20, 2024
HomeCinemaഅഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥയിലേയ്ക്കാണ് നമ്മുടെ രാജ്യം പോകുന്നത് : ഹൈക്കോടതി.

അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥയിലേയ്ക്കാണ് നമ്മുടെ രാജ്യം പോകുന്നത് : ഹൈക്കോടതി.

അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥയിലേയ്ക്കാണ് നമ്മുടെ രാജ്യം പോകുന്നത് : ഹൈക്കോടതി.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: സിനിമകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും ബോംബൈ ഹൈക്കോടതി. പത്മാവതി എന്ന സിനിമയ്ക്കെതിരായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായി നടി ദീപിക പദുകോണിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി വിമര്‍ശിച്ചത്.
കലാകാരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം മറ്റൊരു രാജ്യത്തുമില്ല. തുടര്‍ച്ചയായ ഭീഷണികള്‍ മൂലം രാജ്യത്ത് ഒരു സിനിമ പ്രദര്‍ശിപ്പിക്കാനാകാതെ വരുന്ന സാഹചര്യം പരിതാപകരമാണ്.
അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കിക്കൊണ്ട് ഏത് അവസ്ഥയിലേയ്ക്കാണ് നാം പോയ്ക്കൊണ്ടിരിക്കുന്നത്? ജസ്റ്റിസുമാരായ എസ്.സി ധര്‍മാധികാരി, ഭാരതി ദംഗ്രേ എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു.
തീയേറ്ററില്‍ പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വരെ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. ഇത് മറ്റൊരുതരം സെന്‍സര്‍ഷിപ്പാണ്. പണവും സ്വാധീനവുമുള്ളവര്‍ക്കുപോലും ഇതിന് വിധേയരാവേണ്ടി വരുന്നെങ്കില്‍ രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥയെന്താണെന്നും കോടതി ചോദിച്ചു.
ആര് എന്ത് അഭിപ്രായം പറഞ്ഞാലും അത് അനുവദിക്കില്ലെന്ന് പറയാന്‍ ഇവിടെ മറ്റൊരു വിഭാഗമുണ്ടാകും എന്നതാണ് സ്ഥിതി. ഇത്തരത്തില്‍ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കാന്‍ ആരെയും അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments