Wednesday, April 24, 2024
HomeKeralaദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ആലുവ സബ് ജിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്നേദിവസം പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കും.
പ്രമുഖ അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുഖേനയാണ് ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മുന്‍ അഭിഭാഷകന്‍ മുഖേന ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു. ഇപ്പോള്‍ 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജാമ്യാപേക്ഷയാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ദിലീപിനെ ഇല്ലാതാക്കാന്‍ ചലച്ചിത്രമേഖയില്‍ ഗൂഢാലോചന നടന്നെന്നും പള്‍സര്‍ സുനിയുടെ സഹായത്തോടെ അവര്‍ ആ ലക്ഷ്യം കണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ പങ്കാളിത്തമുറപ്പിക്കാന്‍ പോലീസ് നിരത്തുന്ന വാദങ്ങളെയെല്ലാം ഖണ്ഡിച്ചാണു പുതിയ ജാമ്യാപേക്ഷ. ദിലീപിനെതിരെ പോലീസ് നിരത്തുന്ന വാദങ്ങളെല്ലാം ആദ്യകുറ്റപത്രത്തിനു വിരുദ്ധമാണ്.
ഗൂഢാലോചന നടത്തിയത് ഒന്നുമുതല്‍ ആറുവരെ പ്രതികളെന്നാണ് ആദ്യ കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. നടിയെ ബ്ലാക്ക്മെയില്‍ ചെയ്തു പണം സമ്ബാദിക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. ഇതിനായാണു തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ആദ്യ കുറ്റപത്രം പറയുന്നു. ഇതു പാടേ നിഷേധിച്ചാണു ദിലീപിനുവേണ്ടി ദൃശ്യങ്ങളെടുത്തതെന്ന് ഇപ്പോള്‍ പറയുന്നതെന്നു ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ദിലീപ് ഗൂഢാലോചന നടത്തിയാണ് ഇക്കാര്യം ചെയ്യിച്ചതെങ്കില്‍ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ സ്വാഭാവികമായും ദിലീപിനു കൈമാറുമായിരുന്നു. എന്നാല്‍ ഇക്കാര്യം കണ്ടെത്താനായിട്ടില്ല. പള്‍സര്‍ സുനി പറഞ്ഞപ്രകാരം ഫോണ്‍ കണ്ടെത്താന്‍ ഇപ്പോഴും അന്വേഷണസംഘം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
RELATED ARTICLES

Most Popular

Recent Comments