Sunday, September 29, 2024
HomeCinemaതന്റെ മരണമൊഴി എടുക്കണമെന്ന് പള്‍സര്‍ സുനി; ചില വെളിപ്പെടുത്തലിന്റെ ഫലങ്ങളാണ് താന്‍ അനുഭവിക്കുന്നതെന്നും സുനി.

തന്റെ മരണമൊഴി എടുക്കണമെന്ന് പള്‍സര്‍ സുനി; ചില വെളിപ്പെടുത്തലിന്റെ ഫലങ്ങളാണ് താന്‍ അനുഭവിക്കുന്നതെന്നും സുനി.

തന്റെ മരണമൊഴി എടുക്കണമെന്ന് പള്‍സര്‍ സുനി; ചില വെളിപ്പെടുത്തലിന്റെ ഫലങ്ങളാണ് താന്‍ അനുഭവിക്കുന്നതെന്നും സുനി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: തന്റെ മരണ മൊഴി എടുക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെടണമെന്ന് പള്‍സര്‍ സുനി.ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് തൃക്കാക്കരയില്‍ ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴായിരുന്നു ഇയാള്‍ ഇക്കാര്യം മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. പൊലീസ് കസ്റ്റഡിയില്‍ തനിക്ക് ക്രൂര മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നത്. ഇന്ന് രാവിലെ പത്തു മണിയോടെ തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് സുനില്‍കുമാര്‍ ഇങ്ങനെ പ്രതികരിച്ചത്.സുനില്‍കുമാറിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പേരിലാണ് തനിക്ക് ഇത് അനുഭവിക്കേണ്ടി വരുന്നതെന്നും സുനി പറഞ്ഞു.ജയിലില്‍ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ദിവസം സുനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ നടിയെ ആക്രമിക്കപ്പെട്ട കേസിലാണ് തന്നെ ചോദ്യം ചെയ്യുന്നതെന്നും സുനില്‍ പറഞ്ഞു.
ശരീര വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇന്ന് രാവിലെ ഇയാളെ വൈദ്യ പരിശോധനയ്ക്കായി തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. സഹതടവുകാരന്‍ സുനിലിനെയും കൂട്ടി ഡോക്ടറുടെ അടുത്തെത്തിച്ച ശേഷം സുനിലിനെ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.സുനില്‍ കുമാറിനെ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. എന്നാല്‍ സുനില്‍കുമാര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതും മൊഴി മാറ്റി പറയുന്നതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
അതിനിടെ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍വിളി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ജയിലില്‍ നിന്നും വിളിച്ചത് അപ്പുണ്ണിയെയും നാദിര്‍ഷയെയുമാണെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും സുനി ആവര്‍ത്തിച്ചു. ജയിലില്‍ നിന്നും ഫോണ്‍ വിളിച്ച കേസില്‍ ഇന്നലെ സുനിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ ഇയാളുടെ മൊഴി വിശദമായി പരിശോധിക്കുകയാണ് പൊലീസ്. നാലു തവണ താന്‍ വിളിച്ചതായി സുനി പൊലീസിനോട് പറഞ്ഞു.
നേരത്തേ പുറത്തുവന്ന വിവാദ കത്തില്‍ പറഞ്ഞിരുന്ന വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ സുനി ആവര്‍ത്തിച്ചു. അപ്പുണ്ണിയെയും നാദിര്‍ഷയെയും വിളിച്ചെന്നും ഫോണ്‍ വിളിച്ചത് പണം ആവശ്യപ്പെട്ടായിരുന്നെന്നും സുനി പറഞ്ഞു. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. പള്‍സര്‍ സുനിക്ക് വേണ്ടി ജയിലില്‍ ഫോണ്‍ എത്തിച്ചു നല്‍കിയ വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തേക്കും
RELATED ARTICLES

Most Popular

Recent Comments