സുമോദ് പരുമല. (Street Light fb group)
തേനൂറുന്ന നാവുമായി
പ്രണയമുടിയേറിയോൾ ….
ചോരയിറ്റുന്ന ചുണ്ടുകളുമായി
തിരിച്ചിറങ്ങുന്നു ,
സോമരസസുന്ദരി.
തരുണകാമുകരുടെ ചുടുനിണം ,
വൃദ്ധശരീരികളുടെ,
നഷ്ടകാമമുറഞ്ഞ രക്തധാര,
പ്രായഭേദമില്ലാതെ …………….
വീണ്ടും വീണ്ടും അവൾ
കാമിയ്ക്കപ്പെടുന്നു ………….
പ്രണയോന്മാദത്താൽ …
വിറകൊള്ളുന്ന ശരീരങ്ങളെ
വീണ്ടും വീണ്ടുമവൾ
മാടി വിളിയ്ക്കുന്നു. ……
സിന്ദൂരം മാഞ്ഞ സീമന്തരേഖകൾ
ശവക്കച്ചയിൽ പൊതിഞ്ഞ
ജീവിത സ്വപ്നങ്ങൾ …..
എഴുതിയിട്ടും എഴുതിയിട്ടും
കൊതിതീരാത്ത
ഒരു പ്രണയകവിത പോലെ .
കാമുക ഹൃദയങ്ങളിൽ … അവൾ
നിറയുന്നു ……പിന്നെയും പിന്നെയും
എഴുതപ്പെടാൻ ………..
മായക്കാഴ്ചകളാൽ വിസ്മയങ്ങൾ തീർത്ത് ……
കലയുടെ തമ്പുരാന്മാരെ
കൊന്നൊടുക്കുന്നു …………….
ആ പ്രണയത്തിലലിഞ്ഞ് …..
വിശുദ്ധന്മാർ പാപസങ്കീർത്തനങ്ങൾ
ആലപിയ്ക്കുന്നു …..
ഒടുവിൽ ……………
മോഹനക്ഷത്രങ്ങൾ കണ്ണു ചിമ്മുന്ന
ജീവിതാകാശം കാണാനാവാത്ത
അടഞ്ഞ കണ്ണുകൾക്കു മീതെ
മൂർദ്ധാവിൽ അന്ത്യചുംബനങ്ങൾ
ഏറ്റുവാങ്ങുന്നു …………
പിന്നെയും ദാഹാർദ്രമായ ചുണ്ടുകൾ
പ്രണയാർദ്രമായ മനസ്സോടെ ……
അവൾക്കു ചുറ്റും ……….
മറ്റാരെയും പ്രണയിയ്ക്കാനാവാതെ