വീടിന് തീപിടിച്ച് കൊല്ലപ്പെട്ട 7 സഹോദരങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

0
1126
പി.പി.ചെറിയാന്‍
ബ്രൂക്കിലിംഗ് (ന്യൂയോര്‍ക്ക്) : മാര്‍ച്ച് 21 ശനിയാഴ്ച ന്യൂയോര്‍ക്ക് ബ്രൂക്കിലിനിലെ തീപിടുത്തത്തില്‍ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ ഏഴു കുട്ടികള്‍ക്ക് ജ്യൂയിഷ് ഓര്‍ത്തഡോക്‌സ് കമ്മ്യൂണിറ്റിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
ബ്രൂക്കിലിന്‍ ഷോറേയ് ഹഡാസ് ചാപ്പലില്‍ ഞായറാഴ്ച നടന്ന ഫ്യൂണറല്‍ സര്‍വീസില്‍ ജൂത സമൂഹത്തിലെ അംഗങ്ങള്‍ക്കൊപ്പം ആയിരങ്ങളാണ് പങ്കെടുത്തത്.
ശനിയാഴ്ച രാവിലെ വീടിനകത്ത് നാലുമുറികളിലായി ഉറങ്ങി കിടന്നിരുന്ന മാതാവുള്‍പ്പെടെ എട്ടു കുട്ടികള്‍ക്കാണ് ഗുരുതരമായി തീപൊള്ളലേറ്റത്. തീ ആളിപടരുന്നതു കണ്ട് 15 വയസ്സുള്ള സിപ്പോറ എന്ന കുട്ടിയേയും കൂട്ടി മാതാവ് രണ്ടാം നിലയില്‍ നിന്നും താഴേക്കു ചാടി. രണ്ടു പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരും അപകടനില തരണം ചെയ്തിട്ടില്ല. യാക്കോബ്(5), മോശെ(8), യേശുല(10), ഡേവിഡ്(12), സാറാ(6), റിവേക്ക(11), ഇലയന്‍(16) എന്നീ നാലു ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്.
ഫ്യൂണറല്‍ സര്‍വ്വീസിനുശേഷം ഏഴുപേരുടേയും മൃതദ്ദേഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം മാതൃരാജ്യമായ യിബ്രായേലിലേക്ക് യാത്രതിരിച്ചു.
സംഭവം നടക്കുമ്പോള്‍ വീട്ടിലില്ലായിരുന്ന പിതാവ് മക്കളുടെ ഫ്യൂണറല്‍ സര്‍വ്വീസിനിടയില്‍ ദുഃഖം താങ്ങാനാകാതെ പൊട്ടികരഞ്ഞത് കൂടിവന്ന ജനസമൂഹത്തിന്റെ കണ്ണുകളെ ഈറനണിയിച്ചു. 2007 ല്‍ ബ്രോണ്‍സില്‍ ഉണ്ടായ അഗ്നിബാധയില്‍ 9 കൂട്ടികള്‍ മരിച്ചതിനുശേഷം ആദ്യമായാണ് ഇത്രയും വലിയൊരു അപകടം നടക്കുന്നതെന്ന് മേയര്‍ ഡി ബ്ലാസിയൊ പറഞ്ഞു.

19

Share This:

Comments

comments