Tuesday, December 9, 2025
HomeAmericaപ്രതിഷേധക്കാരെ 'ഹിപ്പികൾ', 'കമ്യൂണിസ്റ്റുകൾ' എന്നിങ്ങനെ വിശേഷിപ്പിച്‌ ഡീ.സി. ഏറ്റെടുക്കലിനെതിരായ പ്രതിഷേധം തള്ളി ട്രംപ്...

പ്രതിഷേധക്കാരെ ‘ഹിപ്പികൾ’, ‘കമ്യൂണിസ്റ്റുകൾ’ എന്നിങ്ങനെ വിശേഷിപ്പിച്‌ ഡീ.സി. ഏറ്റെടുക്കലിനെതിരായ പ്രതിഷേധം തള്ളി ട്രംപ് ഭരണകൂടം.

പി പി ചെറിയാൻ.

വാഷിങ്ടൺ: തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിലെ ഫെഡറൽ ഏറ്റെടുക്കലിനെതിരായ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സ്റ്റീഫൻ മില്ലറും ഉൾപ്പെടെയുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ. പ്രതിഷേധക്കാരെ ‘ഹിപ്പികൾ’, ‘കമ്യൂണിസ്റ്റുകൾ’ എന്നിങ്ങനെയെല്ലാം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രസ്താവന.

നാഷണൽ ഗാർഡ് സേനാംഗങ്ങളെ അഭിനന്ദിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടെയായിരുന്നു ട്രംപ് ഭരണകൂടത്തിലെ പ്രമുഖരുടെ പ്രതികരണം.

“വാഷിങ്ടൺ ഡി.സി.യിലെ ഭൂരിഭാഗം പൗരന്മാരും കറുത്തവർഗക്കാരാണ്. കഴിഞ്ഞ തലമുറകളായി കറുത്തവർഗക്കാർക്ക് സുരക്ഷയില്ലാത്ത നഗരമാണിത്,” മില്ലർ പറഞ്ഞു. “പുറത്ത് ശബ്ദമുണ്ടാക്കുന്നവർ പ്രായംചെന്ന വെള്ളക്കാരായ ഹിപ്പികളാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പുറത്ത് കേൾക്കുന്ന ശബ്ദങ്ങൾ ഭ്രാന്തൻ കമ്യൂണിസ്റ്റുകളുടേതാണ്. അവർക്ക് ഈ നഗരവുമായി യാതൊരു ബന്ധവുമില്ല. ഇവിടെ അവർക്ക് കുടുംബങ്ങളുമില്ല,” മില്ലർ പറഞ്ഞു.

യു.എസ്. സെൻസസ് കണക്കുകൾ പ്രകാരം ഡി.സി.യിലെ ജനസംഖ്യയുടെ 40 ശതമാനം മാത്രമാണ് കറുത്തവർഗക്കാർ. കൂടാതെ, ഡി.സി.യിലെ പോലീസ് സേനയെ ട്രംപ് ഏറ്റെടുത്തതിനെയും ഫെഡറൽ പോലീസ് സേനയെയും നാഷണൽ ഗാർഡിനെയും വിന്യസിച്ചതിനെയും ഭൂരിഭാഗം ജനങ്ങളും എതിർത്തിരുന്നുവെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ട്രംപിന്റെ നടപടികൾ നഗരത്തെ കൂടുതൽ സുരക്ഷിതമാക്കുമെന്ന് കരുതുന്നില്ലെന്ന് 65% പേർ അഭിപ്രായപ്പെട്ടു.

അതേസമയം, പോളിങ് ഫലങ്ങളെ വൈസ് പ്രസിഡന്റ് വാൻസ് തള്ളിക്കളഞ്ഞു. “ഏത് പോളിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. കമലാ ഹാരിസ് 10 പോയിന്റ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പറഞ്ഞ അതേ പോളായിരിക്കാം ഒരുപക്ഷേ ഇത്,” വാൻസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments