ജോൺസൺ ചെറിയാൻ.
രാത്രിയിൽ കുത്തിയൊലിച്ചെത്തിയ മഹാ ദുരന്തം കവർന്നെടുത്തത് 298 ജീവനുകളെയാണ്. ഒരു വർഷത്തിനിപ്പുറവും പുത്തുമലയിലെ പൊതുശ്മശാനത്തിലേയ്ക്ക് ദിവസവും എത്തി പ്രാർത്ഥിച്ചു പോകുന്ന ഒരുപാട് ഉറ്റവരുണ്ട്. ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നോ മരിച്ചുവെന്നോ അറിയാത്ത മണിക്കൂറുകളിലൂടെയാണ് അന്ന് ഒരു ജനത കടന്നുപോയത്. കൺമുന്നിൽ ഇങ്ങനെയൊന്നു വേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കാത്ത ഹൃദയങ്ങളില്ല.
