ഡിജിന് കെ.ദേവരാജ്.
എവിടെക്കിട്ടും എനിക്ക്
ഏറ്റവും മികച്ച കവിത?
കഴിവുള്ളവനോടു ചോദിച്ചു
കനത്ത ആശയദാരിദ്ര്യം
അവൻ തിരിച്ചു നൽകി!
ഉള്ളിൽ കനവുള്ളവനോട് ചോദിച്ചു
നെഞ്ചിൽ കടൽ ഉള്ളവരിൽ
തിരയാൻ അവൻ മറുപടി നൽകി.
കടൽ ഉള്ളവൻ പക്ഷേ
കഥയുള്ളവനിലേക്ക്
വിരൽചൂണ്ടി കൈകഴുകി !
കഥയുള്ളവനെ കണ്ടപ്പോൾ
ഇതുവരെ ഒരു വരിയും
എഴുതനാവാത്ത പേപ്പർ
അവൻ എന്നിലേക്ക് നീട്ടി
ചുരുട്ടു കത്തിച്ചു വലിച്ചു..
അതിൽ കത്തിത്തീരാത്ത
ഒരു കനൽ എന്നോട് പറഞ്ഞു
പട്ടിണി കിടക്കുന്നവനോട്
ചോദിച്ചായിരുന്നോ എന്ന്?
ആ മറുപടിയിൽ എൻറെ
മനസ്സും ആളിപ്പുകഞ്ഞു
പിന്നെയും തിരഞ്ഞു മടുത്തു
മനസ്സ് വിയർത്തപ്പോൾ
തീരാ ദാഹമെന്റെ ഇരട്ടപെറ്റു
അവൻ എന്നോട് പറഞ്ഞു
നിൻറെ മനസ്സാഴങ്ങളിൽ
ഒന്നു തിരയാൻ എന്ന് ..!
അവിടെ കനവും കഥയും
കനലും കടലും ഇഴചുറ്റി
ഇനിയൊരിക്കലും
തീരാത്ത വിശപ്പായിരുന്നു!