കേരളത്തെ ഞെട്ടിച്ച് 2000 കോടിയുടെ സാമ്പത്തിക തട്ടിപ്പുമായി പോപ്പുലര്‍ ഫിനാന്‍സ്.

0
449

ജോണ്‍സണ്‍ ചെറിയാന്‍.

പത്തനംതിട്ട:കേരളത്തില്‍ 274ല്‍ അധികം ശാഖകളുമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സിനെതിരെ 2000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം.പത്തനംതിട്ട കോന്നിയിലുള്ള പോപ്പുലര്‍ ഫിനാന്‍സിന്‍റെ ശാഖയിലാണ് 2000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം.വ്യാപക പരാതി ഉയര്‍ന്നതോടെ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിനും ഭാര്യയ്ക്കുമെതിരെ പോലീസ് ലുക്കൗട്ട്നോട്ടീസ് പുറപ്പെടുവിച്ചു. നിലവില്‍ കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് രാജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാര്‍, എ.എസ്.ഐമാര്‍ മറ്റു പോലീസുദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അന്വേഷണം നടത്തിവരികയാണ്. കൂടുതല്‍ പരാതികളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തതായും അന്വേഷണസംഘം വിപുലീകരിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷ്, പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ന്യൂമാന്‍, അടൂര്‍ പോലീസ് സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്.സി.പി.ഒ വരെയുള്ള പോലീസുദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട പുതിയ സംഘം കേസുകള്‍ അന്വേഷിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

Share This:

Comments

comments